‘എസ് വൈ ഖുറേഷി തെരഞ്ഞെടുപ്പ് കമ്മിഷണറല്ലായിരുന്നു, മുസ്ലീം കമ്മിഷണറായിരുന്നു’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി നിഷികാന്ത് ദുബെ

മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറൈശിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ജാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപിയായ നിഷികാന്ത് ദുബെ. രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്ന വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ബിജെപി എംപി എക്‌സില്‍ മുന്‍ തെരഞ്ഞടുപ്പ് കമ്മിഷണര്‍ക്കെതിരെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന സിവില്‍ യുദ്ധത്തിനെല്ലാം കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നാണ് എംപി പറഞ്ഞത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കില്‍ പാര്‍ലമെന്റ് അടച്ചൂപൂട്ടണമെന്നും ബിജെപി എംപി പറഞ്ഞിരുന്നു.

ALSO READ: ‘നമ്മുടെ ബന്ധം ഉറച്ചുനിൽക്കുന്നു, സഖ്യം കൂടുതൽ ശക്തമാകുന്നു’; എംഎ ബേബിയുമായുള്ള കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എം കെ സ്റ്റാലിൻ

    വഖഫ് ഭേദഗതി ബില്ലിനെതിരെ എസ് വൈറ ഖുറേഷി പങ്കുവച്ച കുറിപ്പിന് മറുപടിയായാണ് ബിജെപി എംപി വിദ്വേഷ പരാമര്‍ശം നടത്തിയത്.

    ALSO READ: കൊല്‍ക്കത്തയില്‍ മഹാറാലിയുമായി ഇടത് തൊഴിലാളി സംഘടനകള്‍; മോദി- മമത സർക്കാരുകള്‍ക്കെതിരെ പ്രതിഷേധമിരമ്പി

    നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നില്ല, നിങ്ങള്‍ മുസ്ലീം കമ്മിഷണറായിരുന്നു. നിങ്ങളുടെ സര്‍വീസ് കാലവധിയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ ജാര്‍ഖണ്ഡിലെ സന്ദാല്‍പര്‍ഗാനയിലെ വോട്ടര്‍മാരാക്കി. പ്രവചാകനായ മുഹമ്മദിന്റെ ഇസ്ലാം ഇന്ത്യയിലെത്തിയത് 712ലാണ്. അതിന് മുമ്പ് ഈ നാട് ഹിന്ദുക്കളുടെയും ഗോത്ര വര്‍ഗക്കാരുടെയും, ജയിനുകളുടെയും ബുദ്ധമതക്കാരുടെയുമായിരുന്നു. ബക്തിയാര്‍ ഖില്‍ജി 1189ല്‍ എന്റെ ഗ്രാമമായ വിക്രംശില ചുട്ടെരിച്ചു. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തു. ചരിത്രം വായിക്കു. ഈ രാജ്യത്തെ വെട്ടിമുറിച്ചാണ് പാകിസ്ഥാനെ സൃഷ്ടിച്ചതെന്നും എക്‌സില്‍ എംപി പറയുന്നുണ്ട്.

    whatsapp

    കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Click Here
    bhima-jewel
    bhima-jewel
    milkimist
    Ad-for-Kairali

    Latest News