
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾക്ക് സജ്ജമാകാനൊരുങ്ങി വത്തിക്കാൻ. പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള പാപൽ കോൺക്ലേവിന് മുന്നോടിയായുള്ള കർദിനാൾമാരുടെ യോഗം തുടങ്ങിയിട്ടുണ്ട്. കോൺക്ലേവ് തുടങ്ങുന്ന തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് 5 നും 10 നുമിടയില്‍ കോണ്‍ക്ലേവ് ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
മാര്‍പാപ്പ തെരഞ്ഞെടുപ്പിലെ നിർണായകമായ ഒരു ഘട്ടമാണ് ബാലറ്റുകള്‍ കത്തിച്ച ശേഷം വെളുത്ത-കറുത്ത പുകയുയരുന്നത്. ഇതിനുള്ള ചിമ്മിനി സ്ഥാപിക്കല്‍ തുടങ്ങിയ സജ്ജീകരണങ്ങൾ അടക്കം വത്തിക്കാനിൽ നടക്കാനുണ്ട്.
ALSO READ: പഹല്‍ഗാം ഭീകരാക്രമണം: ബിബിസിക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍
പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ കാന്‍ഡലമെസ്സ നയിക്കുന്ന ധ്യാനത്തോടെയാണ് കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കും. എന്നാൽ ഇതെത്ര നാൾ നീണ്ടുനിൽക്കുമെന്നത് പ്രവചനാതീതമാണ്.
ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പല്‍ കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here