
ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട അനുഭവം പങ്കുവെച്ച് ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ മനോജ് ജോർജ്. സര്‍വേശ എന്ന ആല്‍ബത്തിന്റെ പ്രകാശന വേളയിലാണ് വത്തിക്കാനില്‍ വെച്ച് അദ്ദേഹവുമായുള്ള സമാഗമം. വളരെ അതിശയകരവും ദിവ്യവുമായ ഒരു നിമിഷമായിരുന്നു അത്. നിങ്ങളുടെ ഹൃദയത്തെ ഉടനടി സ്പര്‍ശിക്കുന്ന സൗമ്യ സാന്നിധ്യമായിരുന്നു അത്.
ഒരു പോസ്റ്ററില്‍ ഒപ്പിടാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തമാശയായി ഫാ. പോളിന്റെ കൈയില്‍ ഒപ്പിടുന്നതായി നടിച്ചു. ഞങ്ങള്‍ എല്ലാവരും ചിരിച്ചു. തുടര്‍ന്ന് ഒപ്പിടേണ്ട സ്ഥലം കാണിച്ചുകൊടുത്തു. അദ്ദേഹം ഒപ്പിടുമ്പോള്‍, ഞാന്‍ പോസ്റ്റര്‍ പിടിച്ചു. തുടര്‍ന്ന്, അദ്ദേഹം എന്റെ നെറ്റിയില്‍ കൈ വച്ചു എന്നെ അനുഗ്രഹിച്ചു. ഞങ്ങള്‍ ഹസ്തദാനം ചെയ്തു, ഒരിക്കലും മറക്കാത്ത ഒരു പുഞ്ചിരിയോടെ പിരിഞ്ഞു.
അദ്ദേഹത്തിന്റെ 83-ാം ജന്മദിനത്തിന് ബേണിങ് ലവ് എന്ന ഗാനം രചിക്കാനും അവതരിപ്പിക്കാനും എനിക്ക് പ്രത്യേക അവസരം ലഭിച്ചു. അത് എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്നുനില്‍ക്കുമെന്നും മനോജ് ജോർജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here