അച്ഛൻ പറഞ്ഞു, മകൻ അനുസരിച്ചു; സ്വന്തം കുലം വളർത്താൻ വിവാഹം കഴിച്ചത് 20 പേരെ; 104 മക്കളും 144 പേരക്കുട്ടികളുമായി ടാൻസാനിയക്കാരന്റെ ജീവിതം ഇങ്ങനെ

tanzanian maN

അച്ഛനും അമ്മയും പറയുന്നത് അതുപോലെ അനുസരിക്കുക എന്നു പറയുന്നത് നല്ല മക്കളുടെ ​ഗുണമാണ്. അത് എന്തായാലും ഒരു നല്ല കാര്യമല്ലേ, എന്നാൽ ഇവിടെ അച്ഛന്റെ ഒറ്റവാക്ക് കേട്ട് മകൻ കല്ല്യാണം കഴിച്ചത് 20 സ്ത്രീകളെയാണ്. ടാൻസാനിയയിലെ ഒരു പുരുഷനാണ് 20 സ്ത്രീകളെ വിവാഹം കഴിച്ചത്. സ്വന്തം കുലം വളർത്താൻ ആണ് ഇയാൾ ഇത്തരത്തിൽ വിവാഹം കഴിച്ചത്. ഏണസ്റ്റോ മുയിനുച്ചി കപിംഗയാണ് കഥയിലെ നായകൻ. ഇപ്പോൾ 16 ഭാര്യമാർ, 104 മക്കൾ, 144 പേരക്കുട്ടികൾ, 7 സഹോദരിമാർ എന്നിവരുമായിട്ടാണ് ഇയാളുടെ ജീവിതം.

കപിംഗയുടെ വീട് ഒരു സമ്പന്നമായ ഗ്രാമം പോലെയാണ്. ഓരോ ഭാര്യക്കും സ്വന്തമായി ഒരു വീടും ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്ന കുട്ടികളും പേരക്കുട്ടികളും ഉള്ളതിനാൽ, അദ്ദേഹത്തിന്‍റെ ജീവിതം വലിയ അതിശയത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്. 1961 ൽ ​​അദ്ദേഹം തന്റെ ആദ്യ ഭാര്യയെ വിവാഹം കഴിച്ചു, ഒരു വർഷത്തിനുശേഷം ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി, പക്ഷേ വീണ്ടും വിവാഹം കഴിക്കാൻ അച്ഛൻ ആവശ്യപ്പെടുകയായിരുന്നു. ‘നമ്മുടെ കുലം ചെറുതാണ്, നീ അത് വർധിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’– കപിംഗയുടെ പിതാവ് അദ്ദേഹത്തോട് നിർദ്ദേശിച്ചു. കൂടുതൽ പേരെ വിവാഹം കഴിക്കാനും കുടുംബത്തിന്‍റെ വലുപ്പം വർധിപ്പിക്കാനും പിതാവിന്റെ വാക്കുകൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ആദ്യത്തെ അഞ്ച് ഭാര്യമാരുടെ സ്ത്രീധനത്തിന് പണം നൽകിയത് അച്ഛനാണ്, തുടർന്ന് അദ്ദേഹം കൂടുതൽ സ്ത്രീകളെ വിവാഹം കഴിച്ചു.

ALSO READ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ വസ്ത്രവും ധരിച്ച് നടന്ന് ഭർത്താവ്; ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത് 11 വർഷങ്ങൾക്ക് ശേഷം

“ആളുകൾ കരുതുന്നത് ഞാൻ എല്ലാം നിയന്ത്രിക്കുന്നു എന്നാണ്. പക്ഷേ സത്യം പറഞ്ഞാൽ, സ്ത്രീകൾ ഈ കുടുംബത്തെ ഒരുമിച്ച് നിർത്തുന്നു. അവരെ നയിക്കാൻ മാത്രമാണ് ഞാൻ ഇവിടെയുള്ളത്,” എന്നാണ് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്. അദ്ദേഹത്തിന്‍റെ 16 ഭാര്യമാരിൽ എല്ലാവരും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനാൽ കുടുംബം കൂടുതൽ വിശാലമായി. കുടുംബത്തിന്റെ മൊത്തം ഭക്ഷണത്തിനായുളള കൃഷി, കന്നുകാലി വളർത്തൽ എന്നിവയെല്ലാം എല്ലാവരും ചേർന്നാണ് ചെയ്യുന്നത്. പയറുവർഗങ്ങൾ, മരച്ചീനി, ചോളം, തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞതിനു ശേഷമുളള സാധനങ്ങൾ വിൽക്കുകയും ചെയ്യുന്നു.

കപിംഗയുമായുള്ള ജീവിതം സംതൃപ്തി നിറഞ്ഞതാണെന്ന് ഒരു ഭാര്യ പറഞ്ഞു. കപിംഗയുമായി പങ്കിട്ട നല്ല ജീവിതത്തെക്കുറിച്ച് പ്രശംസിക്കുകയും സഹോദരിമാരോട് അതിനെക്കുറിച്ച് പറയുകയും ചെയ്തു. ഈ ആശയത്തിൽ ആകൃഷ്ടരായ സഹോദരിമാർ അതേ ജീവിതം അനുഭവിക്കാൻ തീരുമാനിച്ചു. ഒടുവിൽ, ഏഴ് സഹോദരിമാരും കപിംഗയെ വിവാഹം കഴിച്ച് ഐക്യത്തോടെ ഒരുമിച്ച് ജീവിച്ചു. തന്റെ മക്കളെക്കുറിച്ച് പറയുമ്പോൾ, കപിംഗ തന്റെ 50 കുട്ടികളുടെ പേരുകൾ എങ്കിലും ഓർമ്മിക്കുമെന്നും ബാക്കിയുള്ളവരെ കാണുമ്പോൾ മാത്രമേ ഓർമ്മിക്കുകയുള്ളൂവെന്നും പറഞ്ഞു. രോഗങ്ങളും അപകടങ്ങളും മൂലം 40-ലധികം കുട്ടികളെ നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News