
വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ അഫ്ഗാൻ പൗരൻ വെടിയുതിർത്തതിന് ദിവസങ്ങൾക്ക് ശേഷം പുതിയ തീരുമാനമെടുത്തത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കുമെന്ന് അദ്ദേഹം അറിയിച്ചു. അത്തരമൊരു നീക്കം വലിയ ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, കൂടാതെ ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി യുഎസിലേക്ക് മാറുന്ന ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യും.
ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിൽ, കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വെച്ചതായി അദ്ദേഹം കുറിച്ചു. അമേരിക്കന്‍ കുടിയേറ്റം കാത്തുകഴിയുന്ന വലിയൊരുവിഭാഗത്തിന് കനത്ത ആശങ്കയും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനമാണ് ട്രംപിന്റേത്.
“യുഎസ് സംവിധാനം പൂർണ്ണമായും വീണ്ടെടുക്കാൻ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ഞാൻ ശാശ്വതമായി താൽക്കാലികമായി നിർത്തും, സ്ലീപ്പി ജോ ബൈഡന്റെ ഓട്ടോപെൻ ഒപ്പിട്ടവ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ബൈഡന്റെ നിയമവിരുദ്ധ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും, യുണൈറ്റഡ് സ്റ്റേറ്റ്സിന് മൊത്തം ആസ്തിയല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും, നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കും, ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരെ പ്രകൃതിവിരുദ്ധരാക്കും, പൊതു ചുമതലയുള്ളതോ സുരക്ഷാ അപകടസാധ്യതയുള്ളതോ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തതോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും,” അദ്ദേഹം പറഞ്ഞു.
ALSO READ: ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 128 ആയി; തിരച്ചിൽ തുടരുന്നു
നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കും, ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ അല്ലെങ്കില്‍ പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും. നിയമവിരുദ്ധവും പ്രശ്‌നക്കാരുമായ ജനവിഭാഗങ്ങളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപടികളുമായി മുന്നോട്ട് പോകും’, ട്രംപ് കുറിച്ചു.
അനധികൃതവും നിയമവിരുദ്ധവുമായ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ചവരും ഇതില്‍ ഉള്‍പ്പെടും. സെന്‍സസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്. അവരില്‍ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ പരാജയപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരോ അല്ലെങ്കില്‍ ജയിലുകള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് സംഘങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരോ ആണെന്നും ട്രംപ് പറയുന്നു. ‘രാജ്യസ്‌നേഹികളായ അമേരിക്കന്‍ പൗരന്മാരില്‍ നിന്നുള്ള ഭീമമായ തുകകള്‍ കൊണ്ടാണ് അവരെയും അവരുടെ കുട്ടികളെയും പിന്തുണയ്ക്കുന്നത്, തങ്ങളുടെ സുന്ദരമായ ഹൃദയം കാരണം, അവര്‍ പരസ്യമായി പരാതിപ്പെടാനോ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അവര്‍ സഹിക്കുന്നു, പക്ഷേ അത് ചെയ്യുന്നത് അവരെ ജീവനോടെ കാര്‍ന്നുതിന്നുകയാണ്’ എന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിന് ഏതാനും ബ്ലോക്കുകൾ അകലെ നടന്ന ഞെട്ടിക്കുന്ന വെടിവയ്പ്പ് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം. സാറാ ബെക്സ്ട്രോം, ആൻഡ്രൂ വോൾഫ് എന്നീ രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെ ആണ് വെടിവയ്പ്പ് ഉണ്ടായത്. ഇതിൽ ഒരാൾ മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

