പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര അഭിസംബോധന പ്രസംഗത്തിലാണ് പോപ്പിന്റെ ആഹ്വാനം. ആയുധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല, മറിച്ച് ഉത്തരവാദിത്തമുള്ള സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത സമാധാനം കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ശത്രുത തുടരുന്നത് മേഖലയെ തിരിച്ചുപിടിക്കാനാവാത്ത വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് മാർപ്പാപ്പ മുന്നറിയിപ്പ് നൽകി.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമത്തിന്റെ സർപ്പിളമായ തുടർച്ച തടയാൻ എല്ലാ കക്ഷികളും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു. യുഎസ്-ഇസ്രയേൽ ആക്രമണം മൂലമുണ്ടായ സംഘർഷം വ്യാപകമാകുന്നതിനെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരുന്നതിനിടയിലാണ് വത്തിക്കാന്റെ ആഹ്വാനം.
ALSO READ: ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു
പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക ആക്രമണങ്ങളെത്തുടർന്ന് ആണ് നിലവിലുള്ള സാഹചര്യത്തിലേക്ക് ലോകം മാറിയത്. 37 വർഷത്തോളം ഇറാൻ ഭരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

