സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്‌റ്റിസായി എസ് എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹർജികൾ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാകും പരിഗണിക്കുക. അയോധ്യാഭൂമിതർക്ക കേസിൽ ക്ഷേത്രം പണിയാൻ അനുവാദം നൽകിയ വിധി ബോബ്‌ഡെ അംഗമായ ബെഞ്ചാണ് പ്രഖ്യാപിച്ചത്.
സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ സുപ്രീംകോടതി മുൻജീവനക്കാരി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനായിരുന്നു. ചീഫ് ജസ്‌റ്റിസും ഉപരാഷ്‌ട്രപതിയുമായിരുന്ന മുഹമ്മദ് ഹിദായത്തുള്ളയ്‌ക്കുശേഷം നാഗ്‌പുർ ബാർ അസോസിയേഷനിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസാകുന്ന വ്യക്തിയാണ് ബോബ്‌ഡെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here