ഡെൽറ്റ പ്ലസ് വകഭേദത്തിന് കോവാക്സിൻ ഫലപ്രദം: ഐ.സി.എം.ആർ

കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിനെ ചെറുക്കൻ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ വാക്‌സിനായ കോവാക്‌സിൻ ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). ഐ.സി.എം.ആർ നടത്തിയ പഠനത്തിലാണ് ഫലപ്രദമെന്ന് തെളിഞ്ഞത്.

ഐ.സി.എം.ആറുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റിന്റെ പരിവർത്തനം വന്ന രൂപമാണ് ഡെൽറ്റ പ്ലസ്. വർദ്ധിച്ച സംക്രമണക്ഷമതയാണ് ഇതിന്റെ സവിശേഷതയെന്ന് കഴിഞ്ഞ ആഴ്ച, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ പറഞ്ഞു.

ഡെൽറ്റ പ്ലസ് വേരിയന്റിന്റെ 70 കേസുകൾ ഇൻസോക് (ഐ.എൻ.എസ്.എ.സി.ഒ.ജി.) കണ്ടെത്തി. ജീനോം സീക്വൻസിംഗിൽ ഉൾപ്പെടുന്ന 28 ലബോറട്ടറികളുടെ ഒരു സംഘമാണ് ഇൻസോക്.

ജൂലൈയിൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി കോവാക്സിനെക്കുറിച്ച് നടത്തിയ പഠനത്തിൽ, രോഗലക്ഷണ അണുബാധയ്‌ക്കെതിരെ 77.8 ശതമാനം മൊത്തത്തിലുള്ള ഫലപ്രാപ്തി പ്രകടിപ്പിച്ചതായി പറയുന്നു. ബ്രസീൽ, ഇന്ത്യ, ഫിലിപ്പീൻസ്, ഇറാൻ, മെക്സിക്കോ എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ കോവാക്സിൻ ഇപ്പോൾ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്വീകരിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവുകളിലൊന്ന് ഇന്ത്യ ഏറ്റെടുത്തു. ഇതുവരെ 430 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തു. ഈ വർഷം ജനുവരി 3 ന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഡോ.വി.ജി. സോമാനി കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരുന്നു.

അതേസമയം, കോവാക്സിനുവേണ്ടി അടിയന്തര ഉപയോഗ ലിസ്റ്റിംഗ് (ഇ.യു.എൽ.) ലഭ്യമാക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യു.എച്ച്.ഒ.) ചർച്ചകൾ നടക്കുകയാണെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.

കോവാക്‌സിൻ സംബന്ധിച്ച് യൂറോപ്യൻ യൂണിയന് ആവശ്യമായ എല്ലാ രേഖകളും ഭാരത് ബയോടെക് ജൂലൈയിൽ ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചിരുന്നു.

മാർച്ചിൽ ഭാരത് ബയോടെക് പുറത്തുവിട്ട ആദ്യ ഇടക്കാല വിശകലന ഫലം കാണിക്കുന്നത് കോവാക്സിന് ഏകദേശം 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ്.

43 കേസുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു വിശകലനം, അതിൽ 36 കേസുകൾ പ്ലേസിബോ ഗ്രൂപ്പിലും 7 കേസുകൾ ബി.ബി.വി. 152 (കോവാക്സിൻ) ഗ്രൂപ്പിലും നിരീക്ഷിച്ചതായി ഭാരത് ബയോടെക് പറഞ്ഞു. ഏപ്രിൽ മാസത്തിൽ പുറത്തുവന്ന രണ്ടാമത്തെ ഇടക്കാല വിശകലന പ്രകാരം കോവാക്‌സിന് കൊവിഡിനെതിരെ 100% ഫലപ്രാപ്തി ഉണ്ടെന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News