നാദാപുരം പേരോട് കോളേജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടൻ നാദാപുരം പൊലീസ് റഫ്നാസിനെ അറസ്റ്റ് ചെയ്തു.പിന്നീട് പേരോട്ട് വിദ്യാർത്ഥിനിയെ വെട്ടിപരുക്കേൽപ്പിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതി കുറ്റകൃത്യം നടത്തിയ രീതി പൊലീസിനോട് വിവരിച്ചു. തുടർന്ന് പെൺകുട്ടിയെ വെട്ടാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ കക്കട്ടിലെ കടയിലെത്തിച്ചും പെട്രോൾ വാങ്ങിയ വട്ടോളിയിലെയും കല്ലാച്ചിയിലെയും പമ്പിലെത്തിച്ചും തെളിവെടുത്തു.
കല്ലാച്ചിയിലെ പമ്പിൽ നിന്നും വാങ്ങിയ പെട്രോളുമായി പെൺകുട്ടി കയറിയ ബസിനെ പിൻതുടർന്ന് പേരോട് വീട്ടിനടുത്ത് എത്തി വെട്ടുകയായിരുന്നു. പെൺകുട്ടിയെ
കൊലപെടുത്തിയ ശേഷം പെട്രാൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും പ്രതി പൊലീസിന് മൊഴി നൽകി.
പെൺകുട്ടിയുമായി ദീർഘ നാളായി സൗഹൃദത്തിലായിരുന്ന പ്രതിയുടെ
മൊബൈൽ പെൺകുട്ടി ബ്ളോക്ക് ചെയ്തിരുന്നു. ഇതാണ്
വൈരാഗ്യം വർദ്ധിക്കാൻ കാരണമായതെന്നും റഫ്നാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഉച്ചയോടെ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് പ്രതിയുമായി മടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here