
വിവാദ പ്രസംഗവുമായി സംഘപരിവാർ നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്. തീവ്രവാദികൾക്ക് നേരെ ഹിന്ദുക്കൾ വാൾ ഉയർത്തിക്കാണിച്ചാൽ പഹൽഗാം ഭീകരാക്രമണം പോലുള്ളവ ഉണ്ടാകില്ലെന്ന പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഓരോ ഹിന്ദുവും വീട്ടിൽ വാൾ കരുതണം, വീട്ടിൽ നിന്നിറങ്ങുമ്പോൾ വാൾ ഒപ്പം കൊണ്ടുപോകണമെന്നും ഭട്ട് പറഞ്ഞു. മഞ്ചേശ്വരം വോർക്കാടിയിൽ നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം മംഗളൂരുവിലെ സംഘപരിവാർ നേതാവാണ് കല്ലഡ്ക പ്രഭാകർ ഭട്ട്.
“നമ്മുടെ മക്കൾ കൈവശം വക്കുന്ന വാനിറ്റി ബാഗിൽ പൗഡർ മാത്രമാണ് ഇപ്പോഴുള്ളത്. അതിൽ കത്തിയും കരുതണം. കത്തി കൈവശം വക്കാൻ ലൈസൻസ് ആവശ്യമില്ല. വീട്ടിൽ നിന്നിറങ്ങിയാൽ നിങ്ങൾ എപ്പോൾ വേണമെങ്കിലും അക്രമിക്കപ്പെട്ടേക്കാം. കത്തിയോ വാളോ കാണിച്ചാൽ അവർ ഓടിപ്പോകും.”- എന്നായിരുന്നു ഭട്ടിൻ്റെ വിവാദ പരാമർശം.
ALSO READ: സിബിഐയിലുള്ള പൊതുജന വിശ്വാസം തകർന്നു; കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നു; മദ്രാസ് ഹൈക്കോടതി
മുമ്പ് സംഘർഷമുണ്ടാകുമ്പോൾ മുസ്ലീങ്ങൾ ഹിന്ദുക്കളെ മർദ്ദിക്കുമായിരുന്നു. മർദ്ദനമേറ്റ ഹിന്ദുക്കൾ സ്ഥലത്തുനിന്നും ഓടിപ്പോകും. ഇപ്പോൾ ഹിന്ദുക്കൾ തിരിഞ്ഞുനിൽക്കാൻ തുടങ്ങിയെന്നും കല്ലഡ്ക പ്രഭാകർ ഭട്ട് പറഞ്ഞു. മതസംഘർഷം പരത്തുന്ന രീതിയിൽ സംസാരിച്ചതിന് കർണാടകയിൽ നിരവധി കേസുള്ള സംഘപരിവാർ നേതാവു കൂടിയാണിയാൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here