നെല്ല് സംഭരണത്തിനായി 100 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം പുനരാരംഭിക്കുന്നതാണ്. അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 145619.915 മെട്രിക് ടൺ നെല്ലിന്റെ സംഭരണവില പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംവിളയിൽ ഇതിനോടകം 142217 കർഷകരിൽ നിന്നായി 366610.498 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണവിലയായി 212.86 കോടി രൂപ നാളിത് വരെ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് അനുവദിച്ച 100 കോടി രൂപയുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക്, 152 കോടി രൂപ കൂടി ലഭ്യമാകുന്നതാണ്. ഇതോടെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തുതീർക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ALSO READ: പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷിയിലൂടെയുള്ള ഭക്ഷ്യ സുരക്ഷയും സുസ്ഥിരവികസനവും കാലഘട്ടത്തിൻറെ ആവശ്യം: മന്ത്രി പി പ്രസാദ്

സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1108 കോടി രൂപ സംസ്ഥാനത്തിന് ലഭ്യമാകാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News