ഒഎം ജോര്‍ജ്ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒന്നരവര്‍ഷത്തോളം; നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പെണ്‍കുട്ടിയുടെ രഹസ്യമൊഴി പുറത്ത്

സുല്‍ത്താന്‍ ബത്തേരി: വയനാട് ഡിസിസി അംഗവും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒഎം ജോര്‍ജ്ജ് ഒന്നരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ രഹസ്യമൊഴി.

പതിനഞ്ചാം വയസ് മുതലാണ് ഒഎം ജോര്‍ജ്ജ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പൊലീസിനും മൊഴി നല്‍കിയിരുന്നു.

ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും പെണ്‍കുട്ടി ഇത് ആവര്‍ത്തിച്ചു.

പീഡനവിവരം ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു ജോര്‍ജ്ജിന്റെ പീഡനമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. അവധി ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയും ജോലിക്ക് പോവാറുണ്ടായിരുന്നു.

മാതാപിതാക്കളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് മാതാപിതാക്കളും ബന്ധുക്കളും വിവരം അറിയുന്നത്.

തുടര്‍ന്ന് അമ്മയും ബന്ധുക്കളും നല്‍കിയ പിന്തുണയിലാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്.

പോക്‌സോ നിയമം, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജോര്‍ജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News