ഹൃദ്യമായ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയ ഗായികമാരിലൊരാളായിമാറിയ വ്യക്തിയാണ് ജ്യോത്സ്ന(Jyotsna). 2002ല്‍ പുറത്തിറങ്ങിയ ‘നമ്മള്‍'(nammal) എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ടാണ് ജ്യോത്സ്‌നയെപ്പറ്റി പറയുമ്പോൾ ആദ്യം മലയാളി മനസുകളിൽ ഓടിയെത്തുന്നത്.
തന്റെ സംഗീത ജീവിത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ശ്രീകാന്ത് സുരേന്ദ്രൻ ചെലുത്തുന്ന സ്വാധീനം എത്രത്തോളമാണെന്ന് കൈരളി ടിവിയോട് പങ്കുവയ്ക്കുകയാണ് ജ്യോത്സ്ന. പ്രൊഫഷണലി അദ്ദേഹമൊരു ആർട്ടിസ്റ്റല്ലെങ്കിലും പാടാറുണ്ടെന്ന് ജ്യോത്സ്ന പറയുന്നു.
രണ്ടാളും രണ്ടു പ്രൊഫഷനുകളിലുള്ള ആളുകളാണെന്നും അതുകൊണ്ടുതന്നെ അക്കാര്യത്തിൽ രണ്ടാളും പരസ്പരം ഇടപെടാറില്ലെന്നും ജ്യോത്സ്ന പറയുന്നു. ഒരേസമയം ശ്രീകാന്ത് തന്റെ ക്രിട്ടിക്കും സപ്പോർട്ടുമാണെന്നും ജ്യോത്സ്ന കൂട്ടിച്ചേർത്തു.
ജ്യോത്സ്നയുടെ വാക്കുകൾ
പ്രൊഫഷണലി അദ്ദേഹമൊരു ആർട്ടിസ്റ്റല്ല. പക്ഷെ പാടും. ആരും ചുറ്റിലും ഉണ്ടാകരുതെന്ന് മാത്രം. പാടുന്നത് പകർത്താനായി ഞാൻ ഫോണുമായി ചെല്ലും. പക്ഷെ അത് കണ്ടുപിടിച്ചിട്ട് കുറച്ചുദിവസത്തേക്ക് പുള്ളി പാടില്ല. ഞങ്ങൾ രണ്ടാളും രണ്ടു പ്രൊഫഷനിലുള്ള ആളുകളാണ്.
അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾ ഇടപെടാൻ പോകാറില്ല. പുള്ളി പുള്ളിയുടെ പണിയെടുക്കും. ഞാൻ എന്റെ പണിയെടുക്കും. എന്നെ എന്റെ തീരുമാനനഗൾക്ക് വിടുന്ന ഒരാളാണ്. രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും സ്പേസ് കൊടുത്തിട്ടാണ് നിൽക്കുന്നത്. ഒരേസമയം എന്റെ ക്രിട്ടിക്കുമാണ് എന്റെ സപ്പോർട്ടുമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here