2023 ൽ പത്ത് ലക്ഷം ആളുകൾ കൊവിഡ് വന്ന് മരിക്കും; മുന്നറിയിപ്പുമായി ഐഎച്ച്എംഇ

2023ല്‍ ചൈനയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കൊവിഡ് ബാധ കാരണം മരിക്കുമെന്ന് പഠനറിപ്പോർട്ട്. മരിക്കുമെന്നാണ് ഇവരുടെ കണക്കുകള്‍ പറയുന്നത്.അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ എന്ന സ്ഥാപനമാണ് ഈ പ്രവചനം ഇത്തരം ഒരു കണക്ക് പ്രവചിച്ചിരിക്കുന്നത്.കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ ധൃതിയില്‍ പിന്‍വലിച്ചതാണ് ചൈനയെ ഇത്തരത്തിൽ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുന്നത് എന്നാണ് അമേരിക്കൻ സ്ഥാപനം പറയുന്നത്.

2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ സർവ്വകാല റെക്കോഡിലെത്തിച്ചേരും.ആ സമയം മരണങ്ങള്‍ 322,000 ആകും എന്നാണ് പ്രവചനം. ചൈനയിലെ ജനസംഖ്യയിൽ മൂന്നിലൊന്ന് ജനങ്ങളേയും അടുത്ത വർഷം ഏപ്രിലിൽ കൊവിഡ് ബാധിക്കുമെന്നും ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറൈ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ചൈനയിൽ രോഗം ഇതുവരെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ 3 നാണ് ഒടുവിൽ രാജ്യത്ത് കൊവിഡ് മരണം മരണം റിപ്പോര്‍ട്ട് ചെയ്തത്.ആകെ രാജ്യത്ത് പകര്‍ച്ചവ്യാധിയില്‍ 5,235 പേര്‍ മരിച്ചെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്കുകള്‍വ്യക്തമാക്കുന്നത്.

ജനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബറില്‍ ചൈന കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുശേഷം കൊവിഡ് കേസുകള്‍ രാജ്യത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വർഷത്തോടെ 1.4 ശതകോടി ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് ചൈനക്ക് അമേരിക്കൻ സ്ഥാപനം നൽകുന്ന മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here