
വിഴിഞ്ഞ തുറമുഖം യാഥാര്‍ത്ഥ്യമായത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ മക്കള്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാവങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന സര്‍ക്കാരാണ് പിണറായുടേതെന്ന് പ്രധാനമന്ത്രിക്ക് പോലും പറയേണ്ടി വന്നതായി മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. അതാണ് കേന്ദ്ര സര്‍ക്കാര്‍ സമസ്ത മേഖലയിലും സര്‍ക്കാരിന് നല്‍കിയ അംഗീകാരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് കല്ലിട്ടവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കല്ലിട്ടവര്‍ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ പാലാക്കാട് കോച്ച് ഫാക്ടറി തുടങ്ങേണ്ടതായിരുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ ഓര്‍മപ്പെടുത്തി. എന്തുകൊണ്ടാണ് ഇത് നടക്കാതെ പോയതെന്നും മന്ത്രി ചോദിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെയാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് നിർവഹിക്കും. എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിനു പിന്നിൽ. 1996 ൽ ഇ കെ നായനാർ സർക്കാരിന്‍റെ കാലത്ത് ഉദയം കൊണ്ട ആശയം. അതായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 29 വർഷത്തിനിപ്പുറം സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവുകയാണ്.
നാളെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കുന്ന കമ്മീഷനിങ് നടക്കുക. കമ്മീഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തും. വിഴിഞ്ഞം തുറമുഖത്തിനായി വി ജിഎഫ് ഗ്രാൻഡ് ആയി അനുവദിക്കാതെ വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിൽ എന്തെങ്കിലും മാറ്റം പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here