നനഞ്ഞ് കുതിർന്ന് തീപ്പെട്ടി വ്യവസായം; ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്

പണ്ട് എല്ലാ വീടുകളിലും തീപ്പെട്ടി ഉണ്ടായിരുന്നു. എന്നാൽ അതിന് പകരം പലരും ഇന്ന് ഉപയോ​ഗിക്കുന്നത് ലൈറ്ററുകളാണ്. ഇത് തീപ്പെട്ടി വ്യവസായത്തെ ചില്ലറയൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് തമിഴ്‌നാട് സർക്കാർ. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.

ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ലൈറ്ററുകൾ വ്യാപകമായി ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും ഇവ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു.

ALSO READ: കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം; 14 പേർക്ക് ദാരുണാന്ത്യം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

എല്ലാവരും ലൈറ്ററുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ തീപ്പെട്ടി വിൽപ്പനയെ അത് കാര്യമായി തന്നെ ബാധിച്ചു. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നും പരമശിവം വ്യക്തമാക്കി.

കോവിൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് തീപ്പെട്ടിനിർമാണ വ്യവസായം. തമിഴ്‌നാട്ടിൽ 70 ശതമാനം പേരും ലൈറ്ററുകൾ ഉപയോഗിക്കാൻ തുടങ്ങിയത് തങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയെന്നും അസോസിയേഷൻ സെക്രട്ടറി ആർ. ഗോപാൽസാമി പറഞ്ഞു. കോവിൽപ്പെട്ടിയിൽനിന്നുള്ള തീപ്പെട്ടി കയറ്റുമതിയെയും ലൈറ്ററുകൾ വിഴുങ്ങിയെന്നും ഇവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News