
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ സൗരഭ് രജ്പുത് കൊലപാതകത്തിന് സമാനമായ മറ്റൊരു ഞെട്ടിപ്പിക്കുന്ന കേസ് പുറത്തുവന്നു. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മരണം പാമ്പുകടിയേറ്റതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ എല്ലാം പൊളിഞ്ഞു.
യു പിയിലെ അക്ബര്‍പൂര്‍ സാദത്ത് ഗ്രാമത്തിലാണ് സംഭവം. താമസക്കാരനായ അമിത് കശ്യപ് എന്ന മിക്കി (25) ആണ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഇദ്ദേഹം അണലിയുടെ കടിയേറ്റല്ല മരിച്ചത് എന്ന് വ്യക്തമാകുകയായിരുന്നു. ഭാര്യ രവിതയും കാമുകന്‍ അമര്‍ദീപും ചേര്‍ന്ന് അമിതിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മരണം ആകസ്മികമാണെന്ന് ചിത്രീകരിക്കാന്‍ ഇരുവരും അമിതിന്റെ കിടക്കയില്‍ ജീവനുള്ള വിഷപ്പാമ്പിനെ വക്കുകയായിരുന്നു.
അമിത്തിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കട്ടിലില്‍ കിടക്കുന്ന നിലയിൽ കണ്ടെത്തി. അതിനടിയില്‍ ഒരു ജീവനുള്ള പാമ്പ് കിടക്കുന്നുണ്ടായിരുന്നു. ശരീരത്തില്‍ പത്ത് തവണ പാമ്പുകടിയേറ്റ പാടുകളുണ്ടായിരുന്നു. പാമ്പ് കടിച്ചാണ് മരിച്ചതെന്ന് കുടുംബത്തെ വിശ്വസിപ്പിക്കുകയും പാമ്പാട്ടിയെ വിളിച്ച് പാമ്പിനെ പിടികൂടുകയുമായിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here