കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റം; ദേശീയപണിമുടക്ക് പുരോഗമിക്കുന്നു, പങ്കെടുക്കുന്നത് 30 കോടിയോളം തൊഴിലാളികള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയപണിമുടക്ക് പുരോഗമിക്കുന്നു. മുപ്പത് കോടിയോളം തൊഴിലാളികളാണ് ദേശീയപണിമുടക്കില്‍ പങ്കെടുക്കുന്നത്.

ജീവനക്കാരും അധ്യാപകരും യുവാക്കളും സ്ത്രീകളും വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിവേചനപരമായ പൗരത്വ നിയമത്തിനെതിരായി രാജ്യമാകെ തെരുവിലിറങ്ങിയ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ ഒറ്റക്കെട്ടായ മുന്നേറ്റം.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് പുരോഗമിക്കുന്നത്. നിരവധി സ്വതന്ത്ര യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണയുമായുണ്ട്. സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് പണിമുടക്കില്‍നിന്ന് പിന്‍വലിഞ്ഞു.

പൊതുമേഖലാ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പ്രതിരോധനിര്‍മാണം, റെയില്‍വേ, കല്‍ക്കരി അടക്കമുള്ള മേഖലകളില്‍ 100 ശതമാനം എഫ്ഡിഐ അനുവദിച്ചത് പിന്‍വലിക്കുക, ദേശീയതലത്തില്‍ 21,000 രൂപ മിനിമം വേതനം നടപ്പാക്കുക, വിലക്കയറ്റം തടയുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പണിമുടക്കില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News