പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും, 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും. പെൺ കുട്ടികളുടെ വിവാഹപ്രായം പുനർക്രമീകരിക്കുമെന്നും മോദി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞു.
Delhi: Prime Minister Narendra Modi unfurls the National Flag at the ramparts of the Red Fort on #IndependenceDay today.
രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരത്തിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തി. കോവിഡ് മാനദണ്ഡ പ്രകാരം സാമൂഹ്യ അകലം പാലിക്കപ്പെട്ട ചടങ്ങിൽ മേജർ ശ്വേതാ പാണ്ഡെ പ്രധാനമന്ത്രിയ്ക്ക് ദേശിയ പതാകയുടെ ചരട് കൈമാറി. 21 ഗൺ സലൂട്ടുകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തി.
സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം ആവർത്തിച്ചു, പ്രസംഗം ആരംഭിച്ച മോദി മേക്ക് ഫോർ വേൾഡ് എന്ന പുതിയ പ്രചാരണത്തിനും തുടക്കമിട്ടു. ആവശ്യമുള്ളത് സ്വയം നിർമിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് നിർമിച്ചു നൽകുകയും വേണം.
രാജ്യത്തിന്റെ വിദേശ നിക്ഷേപം 18 ശതമാനം വർദ്ധിച്ചു.1000 ദിവസത്തിനുള്ളിൽ 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ, 7000 പദ്ധതികൾ ഉൾപ്പെടുത്തി 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ മേഖല ഡിജിറ്റലാക്കി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ്, 1300 ദ്വീപുകളുടെ വികസനം തുടങ്ങി നാലോളം പദ്ധതികളും പ്രഖ്യാപിച്ചു.
The PM is being assisted by Major Shweta Pandey in unfurling the National Flag. pic.twitter.com/qXs19V1GUi
— ANI (@ANI) August 15, 2020
പെൺകുട്ടികളുടെ വിവാഹം പ്രായം പുനർ ക്രമീകരിക്കും. ജമ്മു കാശ്മീരിന്റെ പ്രതേക പദവി എടുത്തു കളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭചിക്കുകയും ചെയ്തതിലൂടെ മേഖലയുടെ വികസനം സാധ്യമായതായി മോദി അവകാശപ്പെട്ടു. മണ്ഡല പുനർ നിർണായകം പൂർത്തിയായാൽ ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും.
അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനുള്ള കോടതി ഉത്തരവ് എല്ലാവരും ക്ഷമയോടെ നടപ്പിലാക്കി. അതിർത്തി സംഘർഷത്തെക്കുറിച്ച് പരാമർശം നടത്തിയ മോദി ചൈനയുടെ പേരെടുത്തു പറയാതെ പരോക്ഷ വിമർശനം നടത്തി. എൽ. ഒ സി(loc) ആയാലും എൽ. എ. സി(lac) ആയാലും
വെട്ടിപിടിക്കൽ നീക്കങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. കോവിടിന്റെ മൂന്ന് പ്രതിരോധ വാക്സിനുകളാണ് ഇന്ത്യ വികസിപ്പിക്കുന്നത് എന്നും മോദി അറിയിച്ചു. ഒന്നര മണിക്കൂർ നീണ്ട ദീർഘമായ പ്രസംഗമാണ് മോദി നടത്തിയത്. കോവിഡ് പ്രോട്ടോകോൾ കുട്ടികളുടെ ആശയവിനിമയം ഒഴിവാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here