ബന്ദി മോചനം, യുദ്ധം അവസാനിപ്പിക്കണം; ഹമാസുമായി കരാർ വേണമെന്ന ആവശ്യവുമായി ടെൽ അവീവിൽ റാലി

ISRAEL

ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം എന്ന ഇസ്രയേലി ​ഗ്രൂപ്പ് ബന്ദി മോചനത്തിന് ഹമാസുമായി കരാർ വേണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിൽ പ്രതിഷേധ റാലി നടത്തി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ​ഗാസയിലെ യുദ്ധമവസാനിപ്പിക്കണമെന്നുമായിരുന്നു റാലി നടത്തിയവരുടെ ആവശ്യം.

അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്താമായ പ്രതിഷേധമാണ് റാലിയിൽ ഉയർത്തിയത്.

Also Read: ഉക്രെയിന്‍-റഷ്യ സംഘര്‍ഷം; നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

തിങ്കളാഴ്ച വീണ്ടും ​ഗാസയിൽ ആക്രമണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശക്തമായ പ്രതിഷേധം യുദ്ധത്തിനെതിരെ ഉയർന്നു വരുന്നത്. ​ഗാസയിൽ 59 ഇസ്രയേലികൾ തടവിലുണ്ട്. ഇതിൽ 35 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലി ഉദ്യോ​ഗസ്ഥർ പറയുന്നത്. 21 പേർ ജീവിച്ചിരിപ്പുണ്ടെന്നും മൂന്നു പേരെ പറ്റി വിവരങ്ങളില്ല.

Also Read: യൂനുസ് സർക്കാരിന്‍റെ നിരോധന നീക്കത്തെ ‘നിയമ വിരുദ്ധം’ എന്നു വിശേഷിപ്പിച്ച് അവാമി ലീഗ്

ഇസ്രയേലി പത്രമായ ഹാരെറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം ജറുസലേം, ഹൈഫ, ബീർഷെബ എന്നിങ്ങനെ ഇസ്രയേലിലെ മറ്റു ന​ഗരങ്ങളിലും പ്രതിഷേധക്കാർ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News