ഉക്രെയിന്‍-റഷ്യ സംഘര്‍ഷം; നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. മെയ് 15 മുതൽ ഇസ്താംബൂളില്‍ യുക്രൈനുമായി നേരിട്ട് ചര്‍ച്ചകള്‍ ചർച്ചകൾ ആരംഭിക്കുമെന്ന് പുടിൻ ശനിയാഴ്ച രാത്രി ടിവിയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഉപാധികളില്ലാത്ത ചര്‍ച്ചകളാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


‘ഈ യുദ്ധത്തിന്റെ വേരുകള്‍ കണ്ടെത്താനും ശക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ ഗൗരവമുള്ളതായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഇന്ത്യ- പാക് വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്; ‘കശ്മീർ പരിഹാരത്തിന് സംസാരിക്കും’

30 ദിവസത്തെ വെടിനിര്‍ത്തലിന് മോസ്‌കോ സമ്മതിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്നും ഉക്രെയ്‌നും സഖ്യകക്ഷികളും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വാഗ്ദാനം വന്നത്. ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ തിങ്കളാഴ്ച മുതല്‍ 30 ദിവസത്തെ നിരുപാധിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതിന്റെ സംയുക്ത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുടിന്റെ പരാമര്‍ശങ്ങള്‍.

അതേസമയം സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു, എന്നാല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം മാത്രം. എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യൂനുസ് സർക്കാരിന്‍റെ നിരോധന നീക്കത്തെ ‘നിയമ വിരുദ്ധം’ എന്നു വിശേഷിപ്പിച്ച് അവാമി ലീഗ്

മെയ് 15 ന് ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനെ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 2022 മാര്‍ച്ചില്‍ തുര്‍ക്കി മുമ്പ് ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നു, എന്നാല്‍ ഉക്രെയ്‌നിന്റെ നിഷ്പക്ഷത, സൈനിക പരിധികള്‍, റഷ്യന്‍ അധിനിവേശ പ്രദേശങ്ങളുടെ നില എന്നിവയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News