കർണ്ണാടകയിൽ ദളിത് തൊഴിലാളികളെ ബിജെപി(bjp) നേതാവ് കാപ്പിത്തോട്ടത്തിൽ തടങ്കലിലാക്കി പീഡിപ്പിച്ചു. ദിവസങ്ങളോളം നീണ്ട പീഡനത്തിൽ യുവതിയുടെ ഗർഭം അലസി. 16 പേരാണ് ക്രൂര പീഡനത്തിനിരയായത്. ചിക്മംഗളൂരുവിലെ ബി ജെ പി നേതാവായ ജഗദീഷ് ഗൗഡയാണ് ദളിത് തൊഴിലാളികളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചത്.
ജനുഗദ്ദേ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ 16 തൊഴിലാളികളെ 15 ദിവസമാണ് പൂട്ടിയിട്ടത്. കൂലിത്തൊഴിലാളികളായ ഇവർ 9 ലക്ഷം രൂപ ജഗദീഷ് ഗൗഡയിൽ നിന്ന് വായ്പ വാങ്ങിച്ചെന്നും അത് തിരിച്ച് നൽകിയില്ലെന്നും ആരോപിച്ചായിരുന്നു ക്രൂര പീഡനം. അർപ്പിത എന്ന യുവതിയുടെ ഗർഭം അലസിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗദീഷ് ഗൗഡ തടങ്കലിൽ മർദിച്ചതായി യുവതി വെളിപ്പെടുത്തി.
ഇവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കൾ തടങ്കലിലാക്കിയതായി കണ്ടെത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ്(police) തൊഴിലാളികളെ ഇടുങ്ങിയ മുറിയിൽ പൂട്ടിയിട്ടതായി കണ്ടെത്തി. പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പട്ടികജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു. ജഗദീഷ് ഗൗഡയും മകൻ തിലക് ഗൗഡയും ഒളിവിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here